സ്വയം എഴുതാവുന്ന മഹസ്സറില്‍ നിന്ന്




ശരീരത്തില്‍ നിന്ന്

ജീവപര്യന്തം ശിക്ഷയ്ക്കിടെ

തടവ്‌ ചാടിയ

ഓര്‍മയുടെ ഈ ജഡത്തിനു

ഒരായുസെങ്കിലും പഴക്കം.

ജയില്‍ വളപ്പിലേക്ക്

പൂത്തിറങ്ങിയ

പൂവാകയുടെ ചുവട്ടില്‍

അത് മുളക്കാതെ കിടന്നിരിക്കും.

എന്നും തിളച്ചുനിന്ന ഹൃദയത്തെ

ഒരു പൂമ്പൊടി പൊള്ളിച്ചിരുന്നു.

ആരെക്കാളും അധികം

പറഞ്ഞു നിര്‍ത്തിയിടത്ത്

ആഴത്തില്‍ അഞ്ചു മുറിവുകള്‍.

ഓരോന്നും മാരകം.

ആര്‍ക്കും അടുത്തറിയാവുന്ന

ശ്വാസത്തിനു മേല്‍

ആരുടെയോ കൈവിരല്‍പ്പാടും.

നെഞ്ഞിനുള്ളിലെ ബാക്കിവന്ന

നിലവിളിക്കു മേലെ ആരുടെയോ

കാലടികള്‍ കല്ലിച്ചു കിടപ്പുണ്ട്.


ഇത്രയും നാള്‍ മതിലിനപ്പുറം

ആരെയോ തേടി നടന്നവ.
**********************












വി.ജയദേവ്.
******
ബ്ലോഗിലേയ്ക്ക്
ആനമയിലൊട്ടകം

5 comments:

ദിനേശന്‍ വരിക്കോളി said...

കാലടികള്‍ കല്ലിച്ചു കിടപ്പുണ്ട്.


ഇത്രയും നാള്‍ മതിലിനപ്പുറം

ആരെയോ തേടി നടന്നവ.

Junaiths said...

ആശംസകള്‍

ബിഗു said...

ശരീരത്തില്‍ നിന്ന്

ജീവപര്യന്തം ശിക്ഷയ്ക്കിടെ

തടവ്‌ ചാടിയ

ഓര്‍മയുടെ ഈ ജഡത്തിനു

ഒരായുസെങ്കിലും പഴക്കം.

nice :)

devan nayanar said...

നന്ദി ബിഗു, സോനാ, ജുനൈത്, ദിനേശ്
വായനയ്ക്കും നല്ല വരികള്‍ക്കും

Mohamed Salahudheen said...

മനസ്സില് ആണ്ടിറങ്ങിയ കവിത